Pages

മഴയായ് നീ

Image Courtesy by Google


മനസ്സിൽ കുളിര് നിറച്ച് നൂലിഴ പോലെ
പെയ്തിറങ്ങുന്ന മഴയിൽ അലിയണം നമുക്ക്.
മൃദുലമാം നിൻ മടിയിൽ കിടന്ന്
മഴയുടെ സംഗീതത്തോടൊപ്പം
കിളി മൊഴി ചുണ്ടിനാൽ നീ
മതിവരുവോളം എനിക്കേകുക
ആയിരം ഉന്മാദ രാത്രികള്‍ തന്‍ ഗന്ധം
വിരിയുന്ന പ്രണയാർദ്ര ഗീതങ്ങൾ.
പ്രണയത്തിനാൽ ചുവന്നു തുടുത്ത നിൻ
അധരങ്ങളിൽ നൽകീടാം ഞാൻ
കരിവണ്ടറിയാതെ ഒരു തുള്ളിചോരാതെ
തളിരിലയാൽ ലാളിച്ചു വളർത്തിയ
ഇളവാഴ കൂമ്പിലെ തേൻ തുള്ളികൾ....

ഞാന്‍ എങ്ങനെ വായിക്കണം നിന്റെ മൌനത്തെ

Lover
Image courtesy google 
ഞാന്‍ എങ്ങനെ വായിക്കണം നിന്റെ മൌനത്തെ

നീയെന്നില്‍തുടികൊള്ളുന്ന എൻ ജീവന്‍
അതെന്നില്‍ നിന്നും അകന്നാല്‍
പിന്നെ ഞാന്‍ നിര്‍ജ്ജീവമായൊരു ശരീരം മാത്രം.

പുലരിയില്‍ മഞ്ഞുകണങ്ങളാല്‍ വീഴാന്‍ നില്‍ക്കുന്ന
തളിരില പോലെയാണ് ഞാന്‍,
എനിക്കെന്തോ എന്റെ ഹൃദയം നിശ്ചലമാകുന്ന പോലെ
എത്ര ചെറിയ ജന്മങ്ങള്‍ അല്ലെ നാം ?

പ്രണയത്തിൽ മരച്ചില്ലയിൽ ഇത്തിരി നേരം.

Image courtesy google 
മുറ്റത്തെ ആര്യവേപ്പിന്‍ ചില്ലയിലിരുന്നു കിന്നാരം
പറയുന്ന ഇണക്കുരുവികള്‍ ഇന്നുമെന്നെ ഏറെ അസൂയാലുവാക്കി,

ചെറുദ്വാരങ്ങള്‍ പോലും സ്പോഞ്ച് കൊണ്ട് കൊട്ടിയടയ്ക്കപ്പെട്ട
ഈ മുറിക്കുള്ളില്‍ ശീതികരണ യന്ത്രം അന്തരീക്ഷത്തെ ശീതീകരിച്ചിട്ടുണ്ടെങ്കിലും പ്രസരിക്കുന്ന തിക്തമായ ബദാംഗന്ധത്തിലെവിടെയോ നഷ്ടപ്രണയത്തിന്റെ എരിഞ്ഞൊടുങ്ങാത്ത കനലുകളുടെ തീക്ഷ്ണത മനസ്സിനെയും ശരീരത്തിനെയും ചുട്ടു പൊള്ളിക്കുന്നു .